ഉമർ (റ) ഭരണം ഏറ്റെടുത്ത രണ്ടാമത്തെ റമളാൻ മുതൽ തന്നെ തറാവീഹ് നിസ്കാരം ഇരുപത് റക്അത്ത് നിസ്ക്കരിക്കാൻ പുരുഷന്മാർക്ക് ഇമാമായി ഉബയ്യുബിൻ കഅബിനെയും സ്ത്രീകൾക്ക് സുലൈമാൻ ബിൻ സ്മൃതിനെയും നിയമിച്ചിട്ടുണ്ട്. വിശുദ്ധ റമദാനിൽ ബീവി നഫീസത്തുൽ മിസിയ്യ (റ)യുടെ വീട്ടിൽ നടന്നിരുന്ന തറാവീഹ് നിസ്കാരത്തിന് ഇമാം ശാഫിഈ (റ) പലപ്പോഴും ഇമാമത്ത് പദവി അലങ്കരിച്ചിരുന്നു. സ്ത്രീകളുടെ നിസ്കാരത്തിൽ ഇമാം സ്ത്രീ തന്നെയാണെങ്കിൽ ഒന്നാമത്തെ സ്വഫിൽ തന്നെ അവർക്കിടയിൽ മൂന്നാ നിൽക്കുകയാണ് വേണ്ടത്. അവൾ പുരുഷൻ ഇമാം നിൽക്കും പോലെ മുന്തി നിൽക്കൽ കറാഹത്തും ജമാഅത്തിന്റെ പുണ്യം നഷ്ടപ്പെടുത്തുന്നതുമാണ്.
എന്നാൽ ഇമാമിന്റെ മുമിനീങ്ങളിൽ നിന്ന് വേർതിരിഞ്ഞു മനസ്സിലാക്കാൻ സ്ത്രീ ഇമാം അൽപം കയറി നിൽക്കുന്നതുകൊണ്ട് കുഴപ്പമില്ലെന്നും അമിങ്ങളുടെ ഇടയിൽ നിൽക്കുകയെന്ന സുന്നത്ത് അതുകൊണ്ട് നഷ്ടപ്പെടുകയില്ലെന്നും ഇമാം റംലി (റ) സ്ഥിരീകരിച്ചിട്ടുണ്ട് (തഹ്ഫ, ശർവാനി: 2/310). പുരുഷന്റെ പിന്നിൽ തുടർന്നു നിസ്കരിക്കുന്ന സ്ത്രീ മൂന്നു മുഴുത്തിനേക്കാൾ കൂടുതൽ പിന്തിനിൽക്കുന്നതാണ് സുന്നത്ത്. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയിൽ മൂന്നു മഴക്കാൾ കൂടുതൽ ഉണ്ടാവരുതെന്ന നിയമം പുരുഷന്റെ പിന്നിൽ തുടരുന്ന സ്ത്രീകൾക്കു ബാധകമല്ല (ഫതാവൽ കബ് 2/215). പള്ളിയില്ലാത്ത സ്ഥലത്തുവെച്ചുള്ള ജമാഅത്ത് നിസ്കാരത്തിന് പ്രത്യേകമായ മൂന്നു നിബന്ധനകളുണ്ട്.
1. ഖിബ്ലയെ പിന്നിലാക്കാത്ത വിധം സാധാരണ നിലയിൽ ഇമാമിലേക്കു എത്തിച്ചേരാൻ കഴിയണം. 2. ഇമാമിന്റെയും മഅ്മൂമിന്റെയും ഇടയിൽ ഉദ്ദേശം മൂന്നു മുഴത്തിലധികം ഇല്ലാതിരിക്കണം. (ഒരു സ്വഫിനു പിന്നിൽ മറ്റൊരു സ്വഫായി പല സ്വകൾ ഇമാമിനെ തുടർന്നാൽ അവരെ സംബന്ധിച്ചിടത്തോളം ഈ രണ്ട് സികളുടെ ഇടയിലാണ് ഈ ദൂരം പരിഗണിക്കുക), 3. ഇമാമിനെ കാണലിനെ തടയുന്ന 2 ഇല്ലാതിരിക്കണം. എന്നാൽ ദർശനം തടയുന്ന മറയുള്ളിടത്ത് ഇമാമിനെയോ അവൻ നിൽക്കുന്ന ഹാളിലുള്ളവരെയോ കാണുന്ന നിലയിൽ മറയിലെ പ്രവേശന കവാടത്തിനു നേരെ ഒരാൾ നിന്നാൽ അവന്റെയും അവിടെയുള്ള ബാക്കിയുള്ളവരുടെയും നിസ്കാരം ജമാഅത്തായി സാധുവാകും. മറയുടെ പ്രവേശന കവാടത്തിൽ നിൽക്കുന്നവൻ തന്റെ കെട്ടിടത്തിലുള്ളവർക്ക് ഇമാമിനെ പോലെയാണ്.
അവന്റെ തക്ബീറതുൽ ഇഹ്റാമിനു ശേഷമേ അവർ ഇഹ്റാം ചെയ്യാവു അതുപോലെ അവനെക്കാൾ അവർ ഉന്തി നിൽക്കരുത്. മറ്റു പ്രവർത്തികൾ അവനെക്കാൾ മുമ്പേ ചെയ്യുന്നതിൽ വിരോധമില്ല (തുഹ്ഫ 2/318, 320), പ്രവേശന കവാടത്തിൽ നിൽക്കുന്നവൻ ശരീരത്തിന്റെ അൽപഭാഗംകൊണ്ട് നേരിട്ടാലും മതി (ഖൽയൂബി: 1/241). ഇമാമിലേക്കു ഖിബ്ലയെ പിന്നിലാക്കാ വിധം എത്തിപ്പെടാൻ സാധിക്കുന്ന വഴിയിലൂടെത്തന്നെ ഇമാമിനെ കാണാൻ കഴിയണം. ജനലിലൂടെ കാണാൻ സാധിച്ചാൽ പോരാ (ബിഗ്: 71). ജനൽ കാരണം ഇമാമിലെത്താനുള്ള സഞ്ചാരത്തെ തടയുകയോ വാതിൽ അടക്കുക, വാതിലിൽ വിരി തൂക്കുക, പോലെയുള്ളതുകൊണ്ട് ഇമാമിനെയോ അവന്റെ പിന്നിലുള്ളവരെയോ കാണലിനെ തടയുകയോ ചെയ്താൽ തുടർച്ച സാധുവല്ല (ഫത്ഹുൽ മുഈൻ 123). പള്ളിയില്ലാത്ത സ്ഥലത്തു (ഉദാ: വീട് വെച്ച് സംഘടിതമായി നിസ്കരിക്കുമ്പോൾ ഇമാം മഅ്മൂമുകൾക്കിടയിൽ ഇമാമിലേക്കു സാധാരണ നിലയിൽ എത്തിച്ചേരലിനെ തടയുന്ന മറയുണ്ടായാൽ തുടർച്ച സ്വഹീഹാവില്ല.
അതുപോലെ ഇമാം തനിച്ച് ഒരു റൂമിലാകുമ്പോൾ നേരെ പിന്നിൽ മഅ്മൂമുകൾ നിൽക്കുന്ന റൂമിന്റെ വാതിൽ തുറന്നിട്ടിട്ടുണ്ടെങ്കിലും വിരി തൂക്കിയതിനാൽ ഇമാമിനെ കാണുന്നില്ലെങ്കിൽ തുടർച്ച സാധുവല്ല. ഇക്കാര്യം ഏതു നിസ്കാരവും ജമാഅത്തായി നിസ്കരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. സ്ത്രീകളുടെ ഇമാം പുരുഷനായാലും സ്ത്രീയായാലും പുരുഷന്മാരുടെ ജമാഅത്തായാലുമെല്ലാം ഇതാണ് നിയമം. ഇമാമും മഅ്മൂമും പള്ളിയിലാകുമ്പോൾ മുകളിൽ വിവരിച്ച മന്നു നിബന്ധനകളും ആവശ്യമില്ല. എന്നാൽ, ഇമാമിന്റെയടുത്തേക്ക് സാധാരണ നിലയിൽ എത്തിച്ചേരാൻ പള്ളിയിലാണെങ്കിലും കഴിയണം. അത് ഖിബ്ലയെ പിന്നിലാക്കും വിധമാണെങ്കിലും വിരോധമില്ല. അതായത് പ്രസ്തുത വഴി മ്മിന്റെ പിന്നിലാണെങ്കിലും കുഴപ്പമില്ല. പള്ളിയുടെ മുകളിലുള്ളവർക്ക് താഴെ തട്ടിലുള്ള ഇമാമിനെ തുടരണമെങ്കിൽ പള്ളിയിൽ നിന്ന് ഒരു കോണി (മയിലോ പിന്നിലോ മുകളിലേക്ക് ഉണ്ടായിരിക്കണം. പള്ളിയില്ലാത്ത സ്ഥലത്തുള്ള കോണി പരിഗണിക്കില്ല. അതേസമയം കോണിയുടെ അടിഭാഗവും തലഭാഗവും പള്ളിയിലും മറ്റുഭാഗങ്ങൾ പള്ളിയിൽ പെടാത്തതുമായാൽ വിരോധമില്ല (ശർവാനി: 2/314). തറാവീഹ് നിസ്കാരം നഷ്ടപ്പെട്ടാൽ ഖളാ വീട്ടൽ സുന്നത്തുണ്ട്. ജമാഅത്ത് നഷ്ടപ്പെട്ടാലും വിക്കിന്റെ രാത്രിയുടെ അവസാനത്തേക്ക് പിന്തിക്കലാണ് സുന്നത്ത്. തറാവീഹിന്റെ ഓരോ അത്തഹിയ്യാത്തിന്റെ ഇരുത്തത്തിലും തവർറുകിന്റെ ഇരുത്തമാണ് സുന്നത്ത്.